കോട്ടയം: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തനത്തിലും പുതിയവ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നിയന്ത്രണം വേണമെന്ന് എൻഎസ്എസ്. പെരുന്നയിൽ ഇന്നു രാവിലെ ആരംഭിച്ച നായർ സർവീസ് സൊസൈറ്റി ബജറ്റ് സമ്മേളനത്തിലാണ് എൻഎസ്എസ് ഇക്കാര്യം ഉന്നയിച്ചത്.
കൂടുതൽ മദ്യശാലകളും ബാറുകളും ആരംഭിക്കുന്നതിലൂടെ സംസ്ഥാനത്തിന് വരുമാനം കൂടുമെങ്കിലും അത് മനുഷ്യവിഭവശേഷിയേയും ഭാവിതലമായേയും നശിപ്പിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും ബജറ്റ് സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
175 കോടി രൂപയുടെ വരവും അത്രയും രൂപ ചെലവും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പ്രസിഡന്റ് ഡോ. എം. ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.ബി. ജഗദീഷ് അവതാരകനായിരുന്നു.